Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree

Thiruvananthapuram

വൈദ്യുതി ലൈനിനും കടയ്ക്കും മുകളിലേക്ക് മരം ഒടിഞ്ഞു വീണു

കല്ലമ്പലം: വൈദ്യുതി ലൈനിനും കടയ്ക്കും മുകളിലേക്ക് മരം ഒടിഞ്ഞു വീണു. നാവായിക്കുളം മുല്ലനല്ലൂർ ജംഗ്ഷനിൽ അപകടകരമായി നിന്നിരുന്ന വൻ മരമാണു സ്വകാര്യ വ്യക്തിയുടെ കടയുടെ മുകളിലും ഇലക്ട്രിസിറ്റി കെവി ലെയിനിലുമായി ഒടിഞ്ഞു വീണത്. വൈദ്യുതി വിതരണം നിലച്ചതിനാൽ അപകടം ഒഴിവായി. കെഎസ്ഇബി പള്ളിക്കൽ സെക്‌ഷൻ ജീവനക്കാർ സ്ഥലത്തെത്തി തുടർനടപടികളെടുത്തു. വാർഡ് മെമ്പർ അറിയിച്ചതനുസരിച്ച് നാവായിക്കുളത്തുനിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി. ലൈയിനിനു മുകളിൽ കിടന്ന മരക്കൊന്പു വെട്ടിമാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചു.

National

ബൈക്ക് മരത്തിലിച്ച് രണ്ട് മരണം

ഹൈദരാബാദ്: തെലുങ്കാനയിലെ കീസരയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഗബ്ബിലാൽപേട്ട് സ്വദേശികളായ എ. കനകരാജു (20), ടി. അരുൺ കുമാർ (19) എന്നിവരാണ് മരിച്ചത്. ഗബ്ബിലാൽപേട്ടിൽ നിന്ന് യാദ്ഗർപള്ളിയിലേക്ക് ചായ കുടിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

കനകരാജുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. അമിതവേഗത്തിൽ വളവ് എടുക്കുന്നതിനിടെ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

 

Kerala

തൃശൂരിൽ ബൈക്ക് മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു

തൃശൂർ: മാള അണ്ണല്ലൂരിൽ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗുളൂരുവിൽ ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.

National

മഹാരാഷ്ട്രയിൽ അണ്ടർ 16 മുൻ ഫുട്ബോൾ താരം ജീവനൊടുക്കിയ നിലയിൽ

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ മുൻ മുംബൈ അണ്ടർ 16 ഫുട്ബോൾ താരം ജീവനൊടുക്കിയ നിലയിൽ. സാഗർ സോർട്ടി ആണ് മരിച്ചത്.

പൂനെയിൽ ഫുട്ബോൾ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് നവംബർ 15നാണ് സാഗർ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രണ്ട് ദിവസത്തേക്ക് ഇയാളെക്കുറിച്ച് വിവരമില്ലായിരുന്നു.

നവംബർ 18ന് പാൽഘറിലെ മെന്ദവൻ ഖിന്ദ് വനത്തിൽ മരത്തിൽ കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് വർഷമായി സോർട്ടിക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ മാസം അവസാനം നടക്കാനിരുന്ന ഇളയ സഹോദരന്‍റെ വിവാഹത്തിന് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ അദ്ദേഹം തയാറായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

സംഭവത്തിൽ കാസ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന് ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകുമെന്നും പോലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് പറഞ്ഞു.

Latest News

Corehub Up