Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree

Idukki

സെന്‍സസ് മരം നട്ട് കരിങ്കുന്നം സ്‌കൂള്‍

കരിങ്കുന്നം: സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസയുമായി കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് എച്ച്എസ്എസില്‍ സെന്‍സസ് മരം നട്ടു. ഇതോടൊപ്പം ഒരു മാസമായി അധ്യാപകര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് പരിസമാപ്തി കുറിക്കുകയും സ്‌കൂളില്‍ പരിസ്ഥിതി സംരക്ഷണ ദിനാചരണം സംഘടിപ്പിക്കുകയും ചെയ്തു.സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ സത്ഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാകട്ടെ എന്നാശംസിച്ചാണ് മാവിന്‍ തൈ നട്ടത്.

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട സ്‌കൂളിലെ 16 അധ്യാപക, അനധ്യാപക ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പരിസ്ഥിതി സംരക്ഷണത്തിനായി സെന്‍സസ് മരം നട്ടത്. പ്രിന്‍സിപ്പല്‍ ഡോ. ലിന്‍സി അലക്‌സ് , ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നമിത, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ജിനോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Kerala

തൃശൂരിൽ ബൈക്ക് മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു

തൃശൂർ: മാള അണ്ണല്ലൂരിൽ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗുളൂരുവിൽ ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.

National

മഹാരാഷ്ട്രയിൽ അണ്ടർ 16 മുൻ ഫുട്ബോൾ താരം ജീവനൊടുക്കിയ നിലയിൽ

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ മുൻ മുംബൈ അണ്ടർ 16 ഫുട്ബോൾ താരം ജീവനൊടുക്കിയ നിലയിൽ. സാഗർ സോർട്ടി ആണ് മരിച്ചത്.

പൂനെയിൽ ഫുട്ബോൾ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് നവംബർ 15നാണ് സാഗർ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രണ്ട് ദിവസത്തേക്ക് ഇയാളെക്കുറിച്ച് വിവരമില്ലായിരുന്നു.

നവംബർ 18ന് പാൽഘറിലെ മെന്ദവൻ ഖിന്ദ് വനത്തിൽ മരത്തിൽ കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് വർഷമായി സോർട്ടിക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ മാസം അവസാനം നടക്കാനിരുന്ന ഇളയ സഹോദരന്‍റെ വിവാഹത്തിന് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ അദ്ദേഹം തയാറായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

സംഭവത്തിൽ കാസ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന് ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകുമെന്നും പോലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് പറഞ്ഞു.

Latest News

Corehub Up